ചെറുപുഴ: ചെറുപുഴ ടൗണിൽ നാലാമത്തെ ഓട്ടോസ്റ്റാൻഡ് എന്ന തീരുമാനം പഞ്ചായത്ത് പ്രഖ്യാ പിച്ചു. എലഗൻസ് ബാറിന്റേയും ജോസ്കോ ജ്വല്ലറി ബിൽഡിംഗിന്റേയും ഇടയിലുള്ള ബൈപാസ് റോഡിലാണ് ഓട്ടോസ്റ്റാൻഡ് വരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബസ് സ്റ്റാൻഡിന് തൊട്ടടുത്താണ് സ്റ്റാൻഡ് സ്ഥാപിക്കുന്നത്.12 ഓട്ടോറിക്ഷകൾക്കാണ് ഇവിടെ പാർക്കിംഗിന് അനുവാദമുള്ളത്.
മൂന്ന് ഓട്ടോ സ്റ്റാൻഡിൽ നിന്നു റൊട്ടേഷൻ സമ്പ്രദായത്തിലായി രിക്കും ഓട്ടോകൾ പാർക്ക് ചെയ്യുന്നത്. ഇവിടെ നിലവിൽ സ്വകാര്യ കാറുകൾ പാർക്ക് ചെയ്യുന്ന സ്ഥലമാണിത്.
മേലെ ബസാർ, നടുബസാർ, ബസ് സ്റ്റാൻഡിന് സമീപം എന്നിങ്ങനെ മൂന്ന് സ്റ്റാറ്റാൻഡുകളിയായി 97 ഓട്ടോകളാണ് നിലവിൽ ഉള്ളത്. നേരത്തെ പഞ്ചായത്തധികൃതരുടെയും പോലീസിന്റേയും തൊഴിലാളി യൂണിയൻ നേതാക്കളുടെയും വ്യാപാരികളുടെയും യോഗം രണ്ടു തവണ ചേർന്നിരുന്നു.
പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ലീന വില്യംസ്, ലളിത ബാബു, കെ.ഡി. പ്രവീൺ, സെക്രട്ടറി ബിറ്റാജ് തോമസ്, പഞ്ചായത്തംഗം ടി.പി. ചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.